2020 ലെ ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഉത്തരവാദിത്തം നിറവേറ്റിയില്ലെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പാര്‍ലമെന്റിന് പുറത്ത് മാധ്യമങ്ങളെ അഭിസംബോധന ചെയ്ത രാഹുല്‍ ഗാന്ധി മുന്‍ കരസേനാ മേധാവി ജനറല്‍ എം എം നരവനെയുടെ പുസ്തകം ഉയര്‍ത്തിക്കാട്ടിയാണ് ആരോപണങ്ങള്‍ ആവര്‍ത്തിച്ചത്. പ്രസിദ്ധീകരിക്കാത്ത പുസ്തകമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്ന ആ പുസ്തകം ഇതാ, 'പുസ്തകം' നിലവിലുണ്ടെന്ന് ഇന്ത്യയിലെ യുവാക്കള്‍ അറിയണമെന്നും രാഹുല്‍ പ്രതികരിച്ചു.
നരവനെ എഴുതിയ ആത്മകഥയെ കുറിച്ച് ജനം അറിയുന്നത് മോദിക്കും രാജ്നാഥ് സിംഗിനും അമിത് ഷായ്ക്കും വല്ലാത്ത എതിർപ്പാണ്. ജനറൽ നരവാനെ തന്റെ ജീവിതത്തെയും കാലത്തെയും കുറിച്ചും, തന്റെ സ്വഭാവത്തെ രൂപപ്പെടുത്തിയ അനുഭവങ്ങളെയും കുറിച്ചും, ബാല്യം മുതൽ സേവനകാലം വരെയുള്ള കാലഘട്ടങ്ങളെക്കുറിച്ചും, ശ്രേണിയിലൂടെ ഉയർന്ന് ഇന്ത്യൻ സൈന്യത്തിന്റെ ഇരുപത്തിയെട്ടാമത് മേധാവിയായി ഉയർന്നതിനെക്കുറിച്ചും ലളിതവും ഹൃദയസ്പർശിയായതുമായ ഒരു വിവരണം നൽകിയിട്ടുള്ളത്.
ഇന്ത്യൻ പാർലമെന്റിൽ അടുത്തിടെ ഉണ്ടായ ബഹളം, ഒരു പതിവ് രാഷ്ട്രീയ ഏറ്റുമുട്ടലായി തോന്നാം. എന്നാൽ അതിനുള്ളിൽ ഒളിഞ്ഞിരിക്കുന്നത്, ഇന്ത്യയുടെ ദേശീയ സുരക്ഷയെയും ജനാധിപത്യ ഉത്തരവാദിത്വത്തെയും നേരിട്ട് സ്പർശിക്കുന്ന ഒരു ഗൗരവമായ വിഷയമാണ്. ഒരു മുൻ സൈനിക മേധാവിയുടെ സ്മരണക്കുറിപ്പ്, ഒരു പ്രതിപക്ഷ നേതാവിന്റെ ഇടപെടൽ, സർക്കാരിന്റെ ശക്തമായ എതിർപ്പ് — ഇവയെല്ലാം ചേർന്നപ്പോൾ ഉയർന്ന ചോദ്യം ഒറ്റവാക്കിൽ ഇതാണ്: യുദ്ധത്തിന് തൊട്ടടുത്ത നിമിഷങ്ങളിൽ,
ഇന്ത്യയിൽ അന്തിമ തീരുമാനത്തിന്റെ ഉത്തരവാദിത്വം ആര്‍ക്കാണ്?
2020-ൽ കിഴക്കൻ ലഡാക്കിൽ ഇന്ത്യ–ചൈന ബന്ധം അതീവ അപകടകരമായ ഘട്ടത്തിലേക്ക് കടന്നു. ഗാൽവാൻ താഴ്‌വരയിലെ രക്തസാക്ഷിത്വം, പാംഗോങ് സോ മേഖലയിലെ സംഘർഷം, റേചിൻ ലാ–കൈലാസ് പർവതനിരകളിലെ നീക്കങ്ങൾ — എല്ലാം ചേർന്ന് ഇന്ത്യയും ചൈനയും near-war അവസ്ഥയിൽ എത്തിയ ഒരു കാലഘട്ടം. ചെറിയൊരു പിഴവുപോലും വലിയ സൈനിക ഏറ്റുമുട്ടലിലേക്ക് നയിക്കാമായിരുന്ന സാഹചര്യം.
ഈ പശ്ചാത്തലമില്ലാതെ ഇന്നത്തെ വിവാദം മനസ്സിലാക്കാനാവില്ല.
ഈ വിവാദത്തിന്റെ കേന്ദ്രത്തിൽ Four Stars of Destiny എന്ന പുസ്തകമാണ്. മുൻ ഇന്ത്യൻ സൈനിക മേധാവിയായ Manoj Mukund Naravane എഴുതിയ ഈ സ്മരണക്കുറിപ്പ്, 2019–22 കാലഘട്ടത്തെ — ചൈന പ്രതിസന്ധിയുടെ ഏറ്റവും നിർണായക ഘട്ടത്തെ — കുറിച്ചുള്ള വ്യക്തിപരമായ അനുഭവങ്ങൾ രേഖപ്പെടുത്തുന്നതാണ്.
ഇവിടെ ഒരു നിർണായക വസ്തുതയുണ്ട്. ഈ പുസ്തകം ഇതുവരെ ഔദ്യോഗികമായി പ്രസിദ്ധീകരിച്ചിട്ടില്ല. പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതിയും ലഭിച്ചിട്ടില്ല. അതിനാൽ ഉള്ളടക്കം ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടതല്ല. എന്നിരുന്നാലും, ചില ഭാഗങ്ങൾ മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു.
മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, 2020 ഓഗസ്റ്റിൽ കിഴക്കൻ ലഡാക്കിൽ ചൈനീസ് സൈനിക നീക്കങ്ങൾ ശക്തമായ ഘട്ടത്തിൽ, near-war സാഹചര്യത്തിൽ, രാഷ്ട്രീയ–തന്ത്രപരമായ തലത്തിൽ നിന്ന് വ്യക്തമായ നിർദ്ദേശങ്ങളും തീരുമാനങ്ങളും സമയബന്ധിതമായി ലഭിച്ചോയെന്നത് ഒരു ചോദ്യമായി പുസ്തകത്തിൽ ഉയരുന്നുവെന്നാണ് സൂചന.
ഇത് ഒരു നേരിട്ടുള്ള കുറ്റാരോപണമല്ല.
മറിച്ച്, തീരുമാനമെടുക്കുന്ന സംവിധാനത്തിലെ വ്യക്തതയെക്കുറിച്ചുള്ള ഒരു ആശങ്ക മാത്രമാണ്.
പാർലമെന്റിൽ രാഹുൽ ഗാന്ധിയുടെ ഇടപെടൽ ഉണ്ടായപ്പോൾ വിവാദമാകുകയായിരുന്നു.
ഈ പശ്ചാത്തലത്തിലാണ് പ്രതിപക്ഷ നേതാവ് Rahul Gandhi പാർലമെന്റിൽ വിഷയമുയർത്തിയത്. കിഴക്കൻ ലഡാക്ക് പ്രതിസന്ധിയെക്കുറിച്ച് രാജ്യത്തിന് വ്യക്തമായ വിശദീകരണം ലഭിച്ചിട്ടില്ലെന്നും, near-war നിമിഷങ്ങളിൽ രാഷ്ട്രീയ ഉത്തരവാദിത്വം എങ്ങനെ നിർവഹിക്കപ്പെട്ടു എന്നത് ചർച്ച ചെയ്യപ്പെടണമെന്നും ആയിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
ഈ ചോദ്യം സ്വഭാവതയിൽ അസാധുവല്ല. ഒരു ജനാധിപത്യത്തിൽ, സൈന്യം രാഷ്ട്രീയ നേതൃത്വത്തിന് കീഴിലായിരിക്കണമെന്ന ഭരണഘടനാപരമായ തത്വം, ഇത്തരം ഘട്ടങ്ങളിൽ കൂടുതൽ വ്യക്തത ആവശ്യപ്പെടുന്നതാണ്.
പ്രശ്നം ചോദ്യത്തിലല്ല; അത് ഉയർത്തിയ രീതിയിലാണ്.
പ്രസിദ്ധീകരിക്കാത്തതും ഔദ്യോഗികമായി സ്ഥിരീകരിക്കാത്തതുമായ ഒരു പുസ്തകത്തിൽ നിന്ന് ഉദ്ധരിക്കാൻ ശ്രമിച്ചതോടെ, സർക്കാരിന് വിഷയത്തിന്റെ ഉള്ളടക്കത്തിലേക്ക് കടക്കാതെ, നടപടിക്രമലംഘനം ചൂണ്ടിക്കാട്ടി എതിർക്കാൻ അവസരം ലഭിച്ചു. ഫലമായി, ചൈനയെക്കുറിച്ചുള്ള നയപരമായ ചർച്ച ആരംഭിക്കുന്നതിനു മുൻപേ തന്നെ, വിഷയം അടഞ്ഞുപോയി.
ഇതാണ് രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ പിഴവ് —
ശരിയായ ചോദ്യം, തെറ്റായ മാർഗം.
സർക്കാരിന്റെ എതിർപ്പും പൂർണമായും അവഗണിക്കാനാവില്ല. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട, സ്ഥിരീകരിക്കാത്ത രേഖകൾ പാർലമെന്റിൽ വായിക്കുന്നത് അപകടകരമായ മാതൃകയായി മാറാമെന്ന ആശങ്ക യുക്തിസഹമാണ്. സൈനിക തന്ത്രങ്ങളും നീക്കങ്ങളും പരസ്യമായി ചർച്ച ചെയ്യുന്നതിനുള്ള സ്വാഭാവിക പരിധികളും സർക്കാർ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ അതേസമയം, നടപടിക്രമത്തിന്റെ മറവിൽ ഉള്ളടക്ക ചർച്ച ഒഴിവാക്കുന്നതും ജനാധിപത്യപരമായി ആശ്വാസകരമല്ല. near-war നിമിഷങ്ങളിൽ രാഷ്ട്രീയ ഉത്തരവാദിത്വം എവിടെയാണെന്ന ചോദ്യത്തിന് മറുപടി നൽകാതെ വിഷയം അടച്ചുപൂട്ടുന്നത്, ഭാവിയിൽ ഇത്തരം പ്രതിസന്ധികളിൽ നിന്ന് പഠിക്കാനുള്ള അവസരങ്ങൾ നഷ്ടപ്പെടുത്തും.
ഒരു രാഷ്ട്രീയ പക്വത കാണിച്ച പ്രതിപക്ഷം, ഈ വിഷയത്തെ പാർലമെന്റിൽ അവതരിപ്പിക്കേണ്ടത് പ്രസിദ്ധീകരിക്കാത്ത പുസ്തകങ്ങളുടെ ഉദ്ധരണികളിലൂടെ ആയിരിക്കില്ല. പകരം, നടപടിക്രമപരമായും സ്ഥാപനപരമായും ശക്തമായ വഴികൾ അവർക്കുണ്ടായിരുന്നു.
കിഴക്കൻ ലഡാക്ക് പ്രതിസന്ധിയെക്കുറിച്ച് സർക്കാർ ഒരു വൈറ്റ് പേപ്പർ സമർപ്പിക്കണമെന്ന ആവശ്യം ഉയർത്താമായിരുന്നു. പ്രതിരോധവുമായി ബന്ധപ്പെട്ട സ്റ്റാൻഡിങ് കമ്മിറ്റിയുടെ പരിധിയിൽ വിഷയം ഉയർത്തി, ദേശീയ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കാതെ വിശദമായ ചർച്ചയ്ക്ക് വഴിയൊരുക്കാമായിരുന്നു. near-war സാഹചര്യങ്ങളിൽ രാഷ്ട്രീയ–സൈനിക തീരുമാനമെടുക്കൽ എങ്ങിനെയാണ് പ്രവർത്തിക്കുന്നത് എന്ന വിഷയത്തിൽ സർക്കാർ ഒരു നയപ്രഖ്യാപനം നടത്തണമെന്ന ആവശ്യവും ഉന്നയിക്കാമായിരുന്നു.
ഇവയെല്ലാം ഒഴിവാക്കി, unpublished memoir-നെ ആശ്രയിച്ചത്, ചോദ്യം ശരിയായിരുന്നാലും, അതിന്റെ രാഷ്ട്രീയ പ്രയോഗം പക്വമല്ലാതാക്കി.
അതെ രാജ്യസുരക്ഷ അപകടപ്പെടുത്താതെയും പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ തന്ത്രത്തിൽ വീഴാതെയും, സർക്കാർ ഈ വിഷയം കൂടുതൽ ജനാധിപത്യപരമായി കൈകാര്യം ചെയ്യാമായിരുന്നു.
പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിന്റെ ഉദ്ധരണികളെ തള്ളിക്കളയുന്നതിനൊപ്പം, കിഴക്കൻ ലഡാക്ക് പ്രതിസന്ധിയിൽ രാഷ്ട്രീയ ഉത്തരവാദിത്വത്തിൽ യാതൊരു അവ്യക്തതയും ഉണ്ടായിട്ടില്ല എന്ന് സർക്കാർ വ്യക്തമായി പറയാമായിരുന്നു. all-party നേതാക്കളെ ഉൾപ്പെടുത്തി ഒരു closed-door briefing വഴി, പ്രവർത്തന വിശദാംശങ്ങൾ വെളിപ്പെടുത്താതെ തന്നെ, തീരുമാനമെടുക്കുന്ന ഘടനയെക്കുറിച്ച് വിശദീകരിക്കാമായിരുന്നു.
“സൈന്യത്തിന് പ്രവർത്തന സ്വാതന്ത്ര്യം നൽകി” എന്ന വാദം ശരിയാണ്. പക്ഷേ പ്രവർത്തന സ്വാതന്ത്ര്യം നൽകുന്നതും, രാഷ്ട്രീയ ഉത്തരവാദിത്വം ഒഴിവാക്കുന്നതും ഒരുപോലെയല്ല. operational decisions സൈന്യം എടുത്തുവെങ്കിലും, strategic responsibility രാഷ്ട്രീയ നേതൃത്വം തന്നെ ഏറ്റെടുത്തുവെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നെങ്കിൽ, സൈന്യവും സംരക്ഷിക്കപ്പെടുമായിരുന്നുവെന്നും, സംശയങ്ങളും സ്വാഭാവികമായി അകറ്റപ്പെട്ടേനെയെന്നും പറയാം.
ഈ വിവാദത്തിന്റെ സാരാംശം ലളിതമാണ്.
പ്രതിപക്ഷം പക്വതയില്ലാതെ ചോദ്യം ചോദിച്ചു.
സർക്കാർ നടപടിക്രമം പറഞ്ഞ് അതിൽ നിന്ന് ഒഴിഞ്ഞുമാറി.
ഇരുവരും സാങ്കേതികമായി ശരിയായ നിലപാടുകളാണ് എടുത്തത്;
പക്ഷേ ജനാധിപത്യപരമായി അത് അപര്യാപ്തമായി.
ഇത് ആരുടെയും വിജയം അല്ല, മറിച്ച് ഒരു രാജ്യത്തിന്റെ സ്വയംപരിശോധനയ്ക്കുള്ള അവസരത്തിന്റെ നഷ്ടമാണ്.
നരവണെയുടെ പുസ്തകം പ്രസിദ്ധീകരിക്കപ്പെടുമോ ഇല്ലയോ എന്നത് രണ്ടാമത്തെ കാര്യമാണ്. അതുയർത്തിയ ചർച്ച — near-war നിമിഷങ്ങളിൽ രാഷ്ട്രീയ തീരുമാനങ്ങളുടെ ഉത്തരവാദിത്വം എവിടെയാണ് എന്നത് — ഇന്ത്യ എന്ന ജനാധിപത്യത്തിന് അനിവാര്യമാണ്.
ശരിയായ ചോദ്യങ്ങൾ ചോദിക്കാൻ ധൈര്യം വേണം.
അവ ശരിയായ രീതിയിൽ ചോദിക്കാനും, അതിന് ശാന്തവും ഉത്തരവാദിത്വപരവുമായ മറുപടി നൽകാനും രാഷ്ട്രീയ പക്വത വേണം.
ഇവരണ്ടും ഒരുമിച്ച് കാണാൻ കഴിയാതിരുന്നതാണ്, ഈ സംഭവത്തെ ഒരു നഷ്ടമായ ജനാധിപത്യ നിമിഷമാക്കിയത്.
ബുധനാഴ്ച പാർലമെന്റ് കവാടത്തിൽ പ്രതിപക്ഷ എംപിമാർക്കൊപ്പം പ്രതിഷേധിക്കുന്നതിനിടെസഭയിലേക്ക് പോകുകയായിരുന്ന കേന്ദ്രമന്ത്രി ബിട്ടുവിനെ നോക്കി രാഹുൽ ഗാന്ധി ‘രാജ്യദ്രോഹി’ (Traitor) എന്ന് വിളിച്ചത് വിവാദമായിരുന്നു. കോൺഗ്രസിൽ നിന്ന് സ്ഥാനങ്ങളെല്ലാം വാങ്ങിയ ശേഷം കാലുവാരിയും ചതിച്ചും പോയി ബിജെപിക്ക് ക്ഷൗരം ചെയ്ത് കൊടുത്താണ് ബിട്ടു വിപ്പോൾ രാഷ്ടീയ ജീവിതം നയിക്കുന്നത്. അക്കാര്യം ഓർമിപ്പിച്ചതിന് രാഹുലിനെ “വക്രബുദ്ധിയുള്ള കോൺഗ്രസ് യുവരാജാവ് ഈ സഭയിലെ ഒരംഗത്തെ രാജ്യദ്രോഹി എന്ന് വിളിച്ചു എന്ന് പരാമർശിച്ചാണ് ചൈന ഇന്ത്യൻ മണ്ണ് കയ്യേറിയപ്പോൾ കടല കൊറിച്ചിരുന്ന മോദി പ്രതിഷേധിച്ചത്. സിഖുകാരനായത് കൊണ്ടാണ് അദ്ദേഹം ബിട്ടുവിനെ അങ്ങനെ വിളിച്ചത്. ഇത് സിഖ് സമൂഹത്തെയും ഗുരുവര്യന്മാരെയും അപമാനിക്കുന്നതിന് തുല്യമാണ്. കോൺഗ്രസിന്റെ ഉള്ളിൽ നിറഞ്ഞുനിൽക്കുന്ന സിഖ് വിദ്വേഷത്തിന്റെ പ്രകടനമാണിതെന്ന് മോദി ആഞ്ഞടിച്ചു. രാജ്യത്തിന് വേണ്ടി ജീവൻ ബലിനൽകിയ കുടുംബത്തിൽ നിന്നുള്ള വ്യക്തിയാണ് ബിട്ടു എന്നും, കേവലം രാഷ്ട്രീയ പ്രത്യയശാസ്ത്രം മാറിയതിന്റെ പേരിൽ ഒരാളെ രാജ്യദ്രോഹി എന്ന് വിളിക്കാൻ എങ്ങനെ സാധിക്കുമെന്നും മോദി ചോദിച്ചു.
Rahul Gandhi tore off the faces of fake patriots. Modi's group writhed in shame. BJP seeks peace of mind by criticizing Rahul Gandhi and his family























